Friday, February 19, 2016

ശംസുല്‍ ഉലമായെ അനുധാവനം ചെയ്ത സൈനുല്‍ ഉലമാ

മുസ്തഫ  മുണ്ടുപാറ 


ശംസുല്‍ ഉലമയെ ഇഞ്ചോടിഞ്ച് അനുധാവനം ചെയ്യാന്‍ ശ്രമിച്ച വ്യക്തിത്വമായിരുന്നു സൈനുല്‍ ഉലമാ ചെറുശ്ശേരി ഉസ്താദ്. ഈയിടെ മരണപ്പെട്ട തൊഴിയൂര്‍ എം.കെ.എം കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ജനാസ സന്ദര്‍ശിക്കാന്‍ പോയ സന്ദര്‍ഭം. ചേളാരിയില്‍നിന്നു പുറപ്പെട്ട ഇന്നോവ കാറില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, ആലിബാവ, ഹംസക്കോയ തുടങ്ങിയവരോടൊപ്പം ഈ കുറിപ്പുകാരനുമുണ്ടണ്ട്.
ഉസ്താദിനെ കൂട്ടുന്നതിനായി ഞങ്ങള്‍ ദാറുല്‍ ഹുദയിലെത്തി. അല്‍പനേരം കാത്തിരുന്ന ശേഷം ഉസ്താദ് ക്ലാസ് കഴിഞ്ഞെത്തി.
കാറിന്റെ മുന്‍ സീറ്റ് ഉസ്താദിനു വേണ്ടണ്ടി ഒഴിച്ചിട്ടിട്ടുണ്ടണ്ടായിരുന്നു. എന്നാല്‍ ഉസ്താദ് ആ സീറ്റിലിരിക്കാന്‍ തയാറായില്ല. തൊട്ടുപിറകിലെ സീറ്റിലിരുന്നിരുന്ന മോയിന്‍കുട്ടി മാസ്റ്ററോട് മുന്നിലെ സീറ്റിലേക്കിരിക്കാന്‍ ആവശ്യപ്പെട്ടു. മധ്യഭാഗത്തെ ഇടതു ഭാഗം സീറ്റില്‍ ഉസ്താദ് ഇരുന്നു.
ശംസുല്‍ ഉലമാ കാറില്‍ യാത്ര ചെയ്യുമ്പോള്‍ എപ്പോഴും ഈ സീറ്റിലാണിരുന്നതെന്നു ഞങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു ശംസുല്‍ ഉലമയെക്കുറിച്ചു ദീര്‍ഘമായി സംസാരിച്ചു. പ്രസംഗങ്ങളിലും പെരുമാറ്റങ്ങളിലും ശംസുല്‍ ഉലമയെ അനുസ്മരിക്കാനും അനുകരിക്കാനും മറന്നില്ല. നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ആ വിഷയത്തില്‍ ശംസുല്‍ ഉലമയുടെ നിലപാടെന്തായിരുന്നുവെന്നു നിരീക്ഷിക്കുകയും അതിനു വിരുദ്ധമാവാത്ത വിധം തീരുമാനമെടുക്കുകയും ചെയ്തു.
ശംസുല്‍ ഉലമയെ പോലെ നിലപാടുകളില്‍ കര്‍ക്കശം പാലിക്കുകയും, എന്നാല്‍ പ്രായോഗികതയെ നിരാകരിക്കാതിരിക്കാനും ശ്രമിച്ചു.
നാലു പതിറ്റാണ്ടണ്ടുകാലം സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെ അമരത്തിരുന്നിരുന്ന ശംസുല്‍ ഉലമയെ സൈനുല്‍ ഉലമ അത്രയേറെ സ്‌നേഹിച്ചിരുന്നു.
തന്റെ പിന്‍ഗാമി ആരായിരിക്കണമെന്നു ജീവിതകാലത്തുതന്നെ ചില സൂചനകളിലൂടെ ശംസുല്‍ ഉലമ വ്യക്തമാക്കിയിരുന്നു.
ശംസുല്‍ ഉലമയ്ക്കു ശേഷം സമസ്തയുടെ മുഖ്യ കാര്യദര്‍ശിയെന്ന നിയോഗം ചെറുശ്ശേരി ഉസ്താദിലെത്തിച്ചേര്‍ന്നതു കേവലം യാദൃശ്ചികതയായിരുന്നില്ല. അവര്‍ തമ്മിലുണ്ടണ്ടായിരുന്ന ആത്മബന്ധം അത്രമേല്‍ സുദൃഢമായിരുന്നു.

കടപ്പാട്: സുപ്രഭാതം
ലിങ്ക്: http://suprabhaatham.com/item/201602117806

No comments:

Post a Comment